കടവനാടിന്റെ രാഷ്ട്രീയവും, മതപരവും, സാംസ്കാരികവുമായ എല്ലാ ചർച്ചകൾക്കും ഇദ്ദേഹത്തിന്റെ ചായക്കട വേദിയാവാറുണ്ട്. ആലങ്കാരികമായി പറയുകയാണെങ്കിൾ മിക്ക ചർച്ചകളിലും അധ്യക്ഷ പദവി അലങ്കരിക്കുന്നതും ഇദ്ദേഹമായിരിക്കും. രാവിലെ 4:30 മുതൽ തുടങ്ങുന്ന ചർച്ചകളും സംവാദങ്ങളും പ്രാദേശികമായ വാർത്തകളും കേൾക്കുന്നതിനും അതിൽ ഭാഗമാവാനും ഒരുപാടു പേർ അതിരാവിലെ ഇവിടെ എത്താറുണ്ട്.
ആധികാരികമായി പറയാൻ കഴിയുന്ന മറ്റൊരു കാര്യം ഞാൻ ഇവിടെ സൂചിപ്പിക്കാം ഈ കടയായിരുന്നു കടവനാടിന്റെ മാര്യേജ്ബ്യൂറോ. ഒരുവിധം അനേക്ഷണങ്ങളുടെയെല്ലാം ആരംഭം തുടങ്ങുന്നത് ഇവിടെനിന്നായിരുന്നു അതുകോണ്ട് തന്നെ കടവനാടിന്റെ യുവാകൾക്ക് ഇദ്ദേഹത്തോട് ഒരു തരം പ്രത്യേക ബഹുമാനമായിരുന്നു.
താമിക്കുട്ടിയേട്ടൻ ഇന്ന് കടവനാടിന്റെ ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നു. താമിക്കുട്ടിയേട്ടന് കടവനാട് മാഗസിന്റെ ആദരാഞ്ജലികൾ!
തയ്യാറാക്കിയത് : ശരത്ബാബു പുക്കയിൽ